ഇന്ത്യയിലെ ജനങ്ങള്‍ തന്‍റെ ഭിക്ഷാപാത്രം നിറച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. ഇന്ത്യ വീണ്ടും വിജയിച്ചുവെന്നും എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം ഒപ്പം എല്ലാവരുടെയും വിശ്വാസം കൂടിയാകുമ്പോള്‍ ഇന്ത്യ വിജയിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച നടത്താനുള്ള തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്.
ഇന്ത്യയുടെയും ജനാധിപത്യത്തിന്‍റെയും വിജയമാണെന്നു നരേന്ദ്ര മോദി പറഞ്ഞു. 130 കോടി ജനങ്ങളുടെ മുന്നില്‍ ശിരസ് നമിക്കുന്നു. ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തെയും ജനവിധി കടപുഴക്കിയെറിഞ്ഞു. മതേതരത്വത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തവണ ധൈര്യപ്പെട്ടില്ല. എതിരാളികളുള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ദുരുദ്ദേശത്തോടെയോ സ്വാര്‍ഥതയോടെയോ ഒരു കാര്യവും പ്രവര്‍ത്തിക്കില്ലെന്നും മോദി പറഞ്ഞു.
ചരിത്രവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്നാഥ് സിങ്, സുഷമ സ്വരാജ്, ശിവ്‍രാജ് സിങ് ചൗഹാന്‍ തുടങ്ങി പ്രമുഖനേതാക്കള്‍ സന്നിഹിതരായിരുന്നു.
This post have 0 komentar
EmoticonEmoticon