ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാർട്ടി അധ്യക്ഷ പദം രാജിവയ്ക്കാനുള്ള തീരുമാനത്തിലുറച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ചേർന്ന വർക്കിംഗ് കമ്മിറ്റിയിൽ രാഹുൽ ഈ തീരുമാനം അറിയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം അപ്പാടെ ആ അഭിപ്രായം തള്ളിയിരുന്നു. സന്ദര്‍ശകരെ കാണാതെ രാഹുല്‍ തിരക്കിട്ട ആലോചനയിലാണ്. ആന്റണി അടക്കം മുതിര്‍ന്ന ചിലരുമായി രാജിക്കാര്യം രാഹുല്‍ ആലോചിച്ചു.
തിങ്കളാഴ്ച ഈ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുൽ ഗാന്ധിയെ സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിലാണ് താൻ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ അറിയിച്ചതെന്നാണ് വിവരം. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. രാഹുൽ രാജി സന്നദ്ധതയറിച്ചതുമുതൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാർട്ടി നേതൃത്വത്തിനും രാഹുലിന് വ്യക്തിപരമായും ലഭിക്കുന്നത്.
രാജി തീരുമാനം വേണ്ടെന്നു വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ പിസിസികളും കത്തുകൾ അയച്ചിട്ടുണ്ട്. ഇതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ ചുതലയുള്ള ആറുപേര്‍ രാജി രാഹുലിന് നല്‍കിയിട്ടുണ്ട്.
രാഹുൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതോടെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. പല സംസ്ഥാനങ്ങളിലേയും പിസിസി അധ്യക്ഷൻമാര് കൂട്ടത്തോടെ രാജിവയ്ക്കുകയാണ്. നേരത്തെ യുപി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാര് രാജിവച്ചിരുന്നു. ഇന്ന് അസം ,ജാര്‍ഖണ്ഡ് ,പഞ്ചാബ് ,മഹരാഷ്ട്ര പി.സി.സി അധ്യക്ഷൻ മാര്‍ കൂടി രാജിവച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon