ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്.ലോക്സഭാ കക്ഷി നേതാവിനെയും യോഗം ഇന്നു തിരഞ്ഞെടുക്കും. എംപിമാർ രാഹുൽ ഗാന്ധിയുടെ പേര് നിർദേശിച്ചിട്ടുണ്ട് എന്നാൽ രാഹുൽ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വോട്ടർമാർ തങ്ങളിൽ അർപ്പിച്ച വിശ്വാസം കാക്കണമെന്ന് സോണിയ കോൺഗ്രസ് എം.പിമാരോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധി തയാറായതിനു പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നത്. മെയ് 25-ന് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. ഇതിനിടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ യോഗത്തില്‍ ഉന്നയിക്കും
This post have 0 komentar
EmoticonEmoticon