കോഴിക്കോട്: ബാത്ത് റൂമില്‍ ക്യാമറ വച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. വടകര പുതിയ ബസ്റ്റാന്റിനടുത്തുള്ള ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടിയാണ് ബാത്ത് റൂമില്‍ ക്യാമറ വച്ചിട്ടുണ്ടെന്ന വിവരം പുറത്തറിയച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇന്നലെ രാത്രി മുറിയെടുത്ത കടുംബത്തിനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജനാലയിലൂടെ ആരോ പെൺകുട്ടിയുടെ ചിത്രമെടുത്തത് , ഹോട്ടലിലെ ജീവനക്കാരനാണ് ഫോട്ടോയെടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് പൊലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. കുട്ടി ഇത് വരെ പരാതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon