ലഖ്‌നൗ: ബി.ജെ.പി. എം.എല്‍.എ ഭീഷണിപ്പെടുത്തന്നതായി പരാതിയുമായി മകൾ രംഗത്ത്. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നെന്ന് മകൾ സാക്ഷി മിശ്രയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിയുമായി രംഗത്തെത്തിയത്. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും അതിന് പിന്നിലെന്നും സാക്ഷി മിശ്ര പറയുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. എന്നാല്‍ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നുള്ള വിവാഹമായതിനാല്‍ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും യുവതി ആരോപിക്കുന്നു.
തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും മറ്റു ബി.ജെ.പി. എം.എല്‍.എമാരോ എം.പിമാരോ തന്റെ പിതാവിനെ ഒരിക്കലും സഹായിക്കരുതെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, മകളുടെ വീഡിയോ വൈറലായതോടെ രാജേഷ് മിശ്രയുടെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്ബതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ. പാണ്ഡെയും വ്യക്തമാക്കി.
BJP MLA from Bareilly, Rajesh Kumar Mishra alias Pappu Bhartaul's daughter has married a man of her choice. The BJP MLA is now after their life, has sent goons. His daughter has released this video requesting help! @Uppolice
— Gaurav Pandhi गौरव पांधी (@GauravPandhi) July 10, 2019
Source: @saurabh3vedi
pic.twitter.com/MLa9Sr13aA
This post have 0 komentar
EmoticonEmoticon