തിരുവനന്തപുരം: പ്രശസ്‌ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തൻ(73) അന്തരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് തിരുവനന്തപുരം കരിക്കകത്തെ വീട്ടുവളപ്പിൽ നടക്കും. നിരവധി കൊലപാതകക്കേസുകൾ തെളിയിക്കാൻ പൊലീസിനെ സഹായിച്ച വ്യക്തിയാണ് ഇദ്ദേഹം.
സിസ്റ്റർ അഭയ കേസ്, ചാക്കോവധം, റിപ്പർ കൊലപാതകം, മിസ് കുമാരിയുടെ മരണം, പാനൂര്‍ സോമന്‍ കേസ് ഉൾപ്പെടെ പ്രമുഖമായ പല കേസുകളും തെളിയിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കും എടുത്ത് പറയേണ്ടതാണ്. മൃതദേഹങ്ങളിൽ നിന്നും അദ്ദേഹം ശേഖരിച്ച തെളിവുകളാണ് പോലീസിനെ ഇത്തരം നിരവധി കേസുകളെ തെളിയിക്കുന്നതിന് സഹായിച്ചത്.
ഫോറൻസിക് സയൻസിന്റെ സാധ്യതകളെ കുറ്റാന്വേഷണ രംഗത്ത് സമൃദ്ധമായി ഉപയോഗിച്ച ആളായിരുന്നു അദ്ദേഹം. പൊലീസ് സർജൻ, പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ഡോ.ബി ഉമാദത്തൻ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon