മോദി സർക്കാർ വീണ്ടും ഭരണത്തിൽ എത്തിയതിനു ശേഷം അൻപത് ദിവസം പിന്നിടുമ്പോൾ ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് പന്ത്രണ്ട് ലക്ഷം കോടി രൂപ. ഉയർന്ന നികുതി സ്ളാബിലുള്ളവവർക്ക് സർചാർജ് ഏർപ്പെടുത്താനുള്ള ബഡ്‌ജറ്റ് പ്രഖ്യാപനവും കമ്പനികഉടെ പ്രമോട്ടർ ഓഹരി വിഹിതം 35 ശതമാനത്തിൽ നിന്നും 25 ശതമാനമായി കുറയ്ക്കണമെന്ന നിർദേശവും വിപണിയെ ബാധിച്ചിട്ടുണ്ടെന്നു വിലയിരുത്തുന്നു
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുണ്ടാക്കിയ നഷ്ടം 11.70 ലക്ഷം കോടി രൂപയാണ്. 10 ഓഹരികളില്‍ ഒമ്പത് എണ്ണവും(2664ല്‍ 2,294ഓഹരിയും) മോദി വന്നതുമുതല്‍ വിലയില്‍ താഴോട്ടാണ്.ഇതില്‍ 60 ശതമാനം ഓഹരിയുടെ വിലയും 10 ശതമാനത്തിലേറെ താഴ്ന്നു. മൂന്നിലൊരു ഓഹരിലെ വിലയിടിവ് 20 ശതമാനത്തിലേറെയുമാണ്.
വോഡാഫോണ്‍ ഐഡിയ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ജിഐസി തുടങ്ങിയ ഓഹരികള്‍ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon