തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകളുടെ പിന്‍ബലമില്ലാത മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നീങ്ങാന്‍ കഴിയുമോ എന്ന് വിജിലന്‍സ് പരിശോധിക്കണം. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. എന്നാൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നീങ്ങില്ലെന്ന് ലീഗ് വിലയിരുത്തല്‍. പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനീക്കം മാത്രമാണിത്. അറസ്റ്റിന് പിന്‍ബലം നല്‍കാവുന്ന രേഖകളില്ലെന്നും വിലയിരുത്തല്‍.
അതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിന് സാധ്യത ഏറി. വിജിലന്‍സ് ആസ്ഥാനത്ത് എത്തിയ അന്വേഷണഉദ്യോഗസ്ഥര്‍ എ.ഡി.ജി.പി, ഐ.ജി എന്നിവരുമായി ചര്‍ച്ച നടത്തുന്നു. അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായവും തേടും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് ഇന്നുതന്നെ നോട്ടിസ് നല്‍കിയേക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് ഇന്നുതന്നെ നോട്ടിസ് നല്‍കാനാണ് നീക്കം. പാലാ ഉപതെരഞ്ഞെടുപ്പിനു മുന്‍പ് അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ അറസ്റ്റിലേക്ക് സര്‍ക്കാര്‍ നീങ്ങില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ വിലയിരുത്തല്‍. വി.കെ.ഇബ്രാഹിംകുഞ്ഞ് എവിടെയെന്ന് അറിയില്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ മുന്‍മന്ത്രി ആലുവയിലെ കുന്നുകരയിലെത്തി. പ്രളയദുരിതം പഠിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടശേഷം അദ്ദേഹം അവിടെ നിന്ന് മടങ്ങി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon