കൊച്ചി: മരട് ഫ്‌ളാറ്റുകൾ മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള കർമ്മപദ്ധതി ചീഫ് സെക്രട്ടറി സമർപ്പിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാനും നഷ്ടപരിഹാരം നിർമാതാക്കളിൽ നിന്ന് തന്നെ ഈടാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മരട് ഫ്‌ളാറ്റ് വിഷയത്തിൽ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രിംകോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ നിന്ന് രൂക്ഷ വിമർശനമാണ് ടോം ജോസിന് ലഭിച്ചത്. സുപ്രിംകോടതി ഫ്‌ളാറ്റ് പൊളിക്കുന്നതിൽ കണിശമായ തീരുമാനമെടുത്ത സാഹചര്യത്തിൽ ഫ്‌ളാറ്റ് പൊളിക്കൽ നടപടി ഒഴിവാക്കുക എന്നത് അസാധ്യമാണ്.
എന്നാൽ ഫ്‌ളാറ്റുകളിൽ നിന്നും കുടിയറക്കപ്പെടുന്നവർരുടെ പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കും. ഫ്‌ളാറ്റ് ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിയായിരിക്കും ഇവർക്കുള്ള പുനരധിവാസം നടപ്പിലാക്കുക എന്നും ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Wednesday, 25 September 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon