മദ്രാസ് : ക്യാംപസ് ഹോസ്റ്റലില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിനെതിരെ മദ്രാസ് ഐഐടി പൊലീസിന് കത്ത് നല്‍കിയതായി ബന്ധു. സാമ്പത്തികശേഷിയുള്ളതിനാലാണ് ഫാത്തിമയുടെ കുടുംബം മരണത്തെ വിവാദമാക്കി ഐഐടിയെ താറടിച്ചു കാണിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. ഫാത്തിമ മുന്‍പ് മറ്റ് അധ്യാപകര്‍ക്കെതിരെയും പരാതി ഉന്നയിച്ചിരുന്നതായും കത്തിലുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാത്തത് ഉള്‍പ്പെടെ പൊലീസിന്‍റെ ഭാഗത്തുനിന്ന് തുടക്കത്തില്‍ വലിയ വീഴ്ചകളുണ്ടായെന്നും ബന്ധു ഷമീര്‍ മനോരമ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon