തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന ഭരണ-പ്രതിപക്ഷ സംയുക്തസമരം ശക്തമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
സംയുക്ത സമരം ഉൾപ്പടെ നിയമ ഭേദഗതിക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ ഈ മാസം 29ന് സർവ്വകക്ഷിയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. പൗരത്വ നിയമത്തിൽ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള യോജിപ്പ് ഉയര്‍ന്നുവരണമെന്നും ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനാണ് യോഗമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്തസമരത്തിന്റെ തുടര്‍ച്ചയായാണ് സര്‍വകക്ഷി യോഗം. ഭരണഘടനാ സംരക്ഷണം മുന്‍നിര്‍ത്തി എന്തൊക്കെ പ്രതിഷേധപരിപാടികള്‍ വേണമെന്നതായിരിക്കും യോഗത്തിലെ മുഖ്യ അജന്‍ഡ. യുഡിഎഫ് നിലപാട് സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
അതേസമയം സംയുക്ത സമരത്തിനില്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയ സാഹചര്യത്തിൽ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം എടുക്കുന്ന നിലപാട് നിർണ്ണായകമാവും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon