ന്യൂഡൽഹി: അതിശൈത്യത്തെ തുടര്‍ന്ന് ആറ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ അതിശൈത്യമാണ് അനുഭവപ്പെട്ടത്.
1996ന് ശേഷം ഡൽഹിയില്‍ താപനില ഇത്രയും താഴുന്നത് ആദ്യമാണ്. മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞ് കാരണം 24 ട്രെയിനുകള്‍ വൈകി. 2 മുതല്‍ അഞ്ച് മണിക്കൂർ വരെ വൈകിയാണ് ഡൽഹിയിൽ ട്രെയിൻ എത്തുന്നത്. വായു മലിനീകരണവും ഉയരാൻ സാധ്യതയുണ്ട്
ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസാറില്‍ 0.2 ഡിഗ്രിയാണ് താപനില.
ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ്, കല്‍പ എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. അടുത്ത രണ്ട് ദിവസം വരെ അതിശൈത്യം തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം, പുതുവര്‍ഷം വരെ ശീതക്കാറ്റിന്(കോള്‍ഡ് വേവ്) സാധ്യതയില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon