ഹൈദരാബാദ്: ഹൈദരാബാദിൽ മൃഗഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെന്‍ഷന്‍. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ് ഷംഷാബാദ് സബ് ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തത്.ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസുകാരെ സസ്പെന്‍റ് ചെയ്തത്. പരാതി പറഞ്ഞിട്ടും പൊലീസ് നിഷ്കൃയരായെന്നായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തില്‍ നാല് പേർ അറസ്റ്റിലാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികൾക്ക് നേരെ ഹൈദരാബാദിൽ കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറെയാണ് ബുധനാഴ്ച രാത്രി ഹൈദരാബാദിൽ ക്രൂരമായ ബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്നത്. രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon