ന്യൂഡൽഹി: രാജ്യം മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത സംഘര്‍ഷാവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നേതൃയോഗത്തില്‍. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ 20 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും ശിവസേനയും തൃണമൂല്‍കോണ്‍ഗ്രസും വിട്ടുനിന്നു. ദേശീയ ജനസംഖ്യ റജിസ്റ്റര്‍ പൗരത്വ റജിസ്റ്ററിന് മുന്നോടിയായാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സോണിയ ആരോപിച്ചു.
സാമ്പത്തിക തകര്‍ച്ചയടക്കം രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ മറച്ചുവെയ്ക്കാന്‍ മോദിയും അമിത് ഷായും വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ ആഴ്ച്ച നടന്ന അഖിലേന്ത്യ പണിമുടക്കിനിടെ ഇടതുപാര്‍ട്ടികളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് മമത ബാനര്‍ജി വിട്ടുനില്‍ക്കാന്‍ കാരണം. രാജസ്ഥാനിലെ ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയുമായുണ്ടായ വാക്പോരാണ് മായാവതിയെ പ്രകോപിപ്പിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon