ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. 144 ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എ.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി, രാജീവ് ധവാന്, വികാസ് സിംഗ് എന്നിവരാണ് ഹര്‍ജിക്കാര്‍ക്കായി വാദിച്ചത്.
വാദത്തിനിടെ ഹര്‍ജികള്‍ പരിഗണിച്ച് സ്റ്റേ നല്‍കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മറുപടി സത്യവാംഗ്മൂലം തയാറാണെന്നും കേന്ദ്രം അറിയിച്ചു.
എന്നാൽ, സ്റ്റേ വേണ്ട, നടപടികൾ നീട്ടണമെന്ന് കപിൽ സിബൽ വാദിച്ചു. എൻ പി ആർ നീട്ടി വെക്കണം ഹർജികൾ ഭരഘടനാ ബെഞ്ചിന് വിടണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും സർക്കാരിനെതിരെ
മറുപടിക്ക് സമയം വേണം, 84 ഹർജികളിൽ നോട്ടീസ് അനുവദിക്കണം, നീട്ടി വെക്കൽ സ്റ്റേ തന്നെയാണ്. അതിനാൽ സ്റ്റേ നൽകരുതെന്നും സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു.
ചട്ടങ്ങളില്ലാതെ യുപി സർക്കാർ നിയമം നടപ്പിലാക്കാൻ തുടങ്ങിയതും അഭിഭാഷകർ കോടതിയെ അറിയിച്ചു. അതേസമയം, അസം ഹർജികളിൽ കോടതി രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
വാദം തുടരുകയാണ്
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon