തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണു ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്കു ശിപാര്‍ശ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.
കേസില്‍ ഇതുവരെ പോലീസ് കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാര്‍ശ നല്‍കിയത്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനുള്ളില്‍ വരാനിരിക്കെയാണ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിപാര്‍ശ.
കേസിന്റെ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ആറുമാസം മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്പെന്ഷന് റദ്ദാക്കാന്‍ കഴിയില്ലെന്നാണു ചട്ടം.
സസ്പെന്ഷന് കാലാവധി തീരുന്നതോടെയാണു ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ആറു മാസമായിരുന്നു സസ്പെന്ഷന് കാലാവധി. ഓഗസ്റ്റ് അഞ്ചിനാണു ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon