തൃശൂർ: തൃശൂരിൽ ജമീല എന്ന 65 വയസുകാരിക്ക് നേരെയുണ്ടായ ആർഎസ്എസ് പ്രവർത്തകന്റെ അക്രമണത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിന് നേരെ പോലീസ് കേസെടുത്തു. മണ്ണുത്തി സ്വദേശി സജീദ് ഖാലിദിന് നേരെയാണ് കേസെടുത്തത്. അക്രമം നടത്തിയ ബാബു എന്ന ആർഎസ്എസ് പ്രവർത്തകൻ മനോരോഗിയാണെന്ന് കാണിച്ച് പോലീസ് ഇയാൾക്കെതിരെ കേസെടുത്തില്ല എന്ന വിമർശനവുമായി ഇട്ട പോസ്റ്റിന്റെ പേരിലാണ് പോലീസ് കേസെടുത്ത് എഫ് ഐ ആർ ഇട്ടത്.
മണ്ണുത്തി സബ് ഇൻസ്പെക്റ്റർ രതീഷിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 153 , 120 വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രദേശത്തെ ക്രമാസമാധാനാന്തരീക്ഷം കെടുത്തി ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ പ്രകോപനപരമായ തരത്തിൽ സോഷ്യൽ മീഡിയയിൽ സന്ദേശം നൽകി എന്ന പരാതിയിലാണ് കേസ്.
ഇന്നലെ രാവിലെ നടക്കാനിറങ്ങിയ ജമീല എന്ന സ്ത്രീക്ക് നേരെയാണ് അയൽക്കാരനായ ബാബു എന്നയാൾ ഇന്ത്യ വിട്ട് പോകൂ എന്നാക്രോശിച്ച് അക്രമം നടത്തിയത്. ബഹളം കേട്ടെത്തിയ സമീപ വാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. പോലീസ് എത്തി ബാബുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് മനോരോഗി എന്ന കാരണത്താൽ വിട്ടയക്കുകയായിരുന്നു. എന്നാൽ സജീവ ആർഎസ്എസ് പ്രവർത്തകനായ ബാബു മനോരോഗി അല്ല എന്നാണ് ആരോപണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon