ന്യൂഡല്‍ഹി: രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നെത്തും. ഇന്ത്യന്‍ സമയം രാവിലെ 11.40 ന് ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങും. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാണ് ഔദ്യോഗിക കൂടിക്കാഴ്ചകള്‍.
ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്‌നര്‍ അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്. നൂറോളം വിദേശ മാധ്യമ പ്രവർത്തകരും ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് ഇന്ത്യയിൽ എത്തുന്നുണ്ട്.
ട്രംപ് പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും.
ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്‌റ്റേഡിയത്തിലെത്തും. ട്രംപിന്റെയും മോദിയുടെയും അരമണിക്കൂര്‍ പ്രസംഗമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് തനിക്കായി ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്ന് പുറപ്പെടുന്നതിന് മുന്‍പ് ട്രംപ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon