കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയർലൈൻസ് സംഘം ചൊവ്വാഴ്ച കരിപ്പൂരിലെത്തും. മുംബൈയിൽനിന്ന് ഒാപറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വരുന്നത്.
വൈകീട്ട് മൂന്നിന് ഇവരും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന എയർപോർട്ട് ഒാപറേഷൻ കമ്മിറ്റി യോഗം ചേരും. സർവിസ് ആരംഭിക്കുന്നതിെൻറ ഒരുക്കം വിലയിരുത്താനാണ് യോഗം. ഡിസംബർ അഞ്ചിനാണ് ജിദ്ദ സർവിസ് സൗദി പുനരാരംഭിക്കുന്നത്.
അടുത്ത മാസം 5ന് രാവിലെ 11.30ന് ആണ് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുക. ജിദ്ദ , റിയാദ് സെക്ടറുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയിരുന്നു. തിങ്കള്‍,ബുധൻ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദ സെക്ടറിലും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദ് സെക്ടറിലുമായാണ് തുടക്കത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്.
നവീകരണത്തോടനുബന്ധിച്ച് അടച്ച റണ്‍വേ പണി പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതേ തുടര്‍ന്ന് ജനകീയ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് വലിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈൻസ് മുന്നോട്ട് വന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon