ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി മന്ത്രി എം.എം. മണി. ദർശനം നടത്തിയോ എന്ന ചോദ്യത്തിന് സ്ത്രീകള്‍ പോയിട്ടില്ലെന്ന് സര്‍ക്കാര്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്ന് അദ്ദേഹം തിരികെ ചോദിച്ചു. യുവതികള്‍ മല കയറിയെന്ന ഔദ്യോഗിക പ്രഖ്യാപനമാണോ ഇതെന്ന ചോദ്യത്തിന് പിന്നല്ലാതെ എന്നായിരുന്നു മന്ത്രി മറുപടിയായി പറഞ്ഞത്.
യുവതികള്‍ കയറിയില്ലെന്നാണോ നിങ്ങള്‍ കരുതിയത്. നിങ്ങൾ എന്താണ് ഞങ്ങളെക്കുറിച്ച് ധരിച്ചിരിക്കുന്നത്. കോടതി സംരക്ഷണം നൽകാനാണ് പറഞ്ഞത്. കോടതി വിധിയേ നടപ്പാക്കാൻ ശ്രമിച്ചിട്ടുള്ളൂ. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ജനുവരി 22ന് കോടതിവിധി പുനഃപരിശോധിച്ചാൽ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളെയും കൊണ്ട് മല കയറാമല്ലോ. അവിടെ ആരും തടയാനൊന്നും വരില്ല. അതിനുള്ള കെല്‍പ്പൊക്കെ ഞങ്ങള്‍ക്കുണ്ട്. അതൊന്നും ഞങ്ങളുടെ പരിപാടിയല്ല. പോകുന്നവര്‍ക്ക് സംരക്ഷണം കൊടുക്കും. കോടതി പറഞ്ഞത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമെന്നാണ്. പോയില്ലെങ്കില്‍ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല. ശബരിമലയിൽ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ബി.ജെ.പിയും യു.ഡി.എഫും ആർ.എസ്.എസും ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon