ads

banner

Saturday, 1 December 2018

author photo

ക്വാലലംപുര്‍:  നാലു വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട പുറത്ത് വന്നിരിക്കുന്നു. മഡഗാസ്‌കര്‍ ദ്വീപിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളാണ്  മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എംഎച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല,വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയതില്‍ ഒരെണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ കൃത്യമായി വായിക്കാവുന്ന വിധത്തിലാണ്.കൂടാതെ,വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കളാണ് ഈ അവശിഷ്ടങ്ങള്‍ ശേഖരിച്ച് മലേഷ്യന്‍ സര്‍ക്കാരിനു കൈമാറിയിരിക്കുന്നത്. ഇവിടെ ലഭിച്ച അവശിഷ്ടങ്ങളിലൊന്ന് ബോയിങ് വിമാനത്തിന്റെ 'ഫ്‌ലോര്‍ പാനലാ'ണെന്നു വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എംഎച്ച് 370യുടേതാണോയെന്നറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരുംമെന്നാണ് അറിയിപ്പ്.മലേഷ്യന്‍ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ഗതാഗത മന്ത്രി ആന്തണി ലോകിന് കൈമാറുന്നു.


ബോയിങ് 777 വിമാനം കാണാതായ സംഭവത്തില്‍ നാലു വര്‍ഷത്തോളം അന്വേഷണം നടത്തി ഇക്കഴിഞ്ഞ ജൂലൈയില്‍ മലേഷ്യന്‍ സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 495 പേജുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ ക്വാലലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്കു പറന്ന  വിമാനത്തെപ്പറ്റി യാതൊരു അറിവും ഇല്ലെന്നായിരുന്നു. അന്വേഷണം അവസാനിപ്പിക്കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനാല്‍ അന്വേഷണം വീണ്ടും ആരംഭിക്കണമെന്ന് ബന്ധുക്കള്‍ പറയുന്നു. അതായത് , മഡഗാസ്‌കറിന്റെ തീരമേഖലയില്‍ ഉള്‍പ്പെടെ അന്വേഷണം ശക്തമാക്കണം, കിട്ടിയ പരമാവധി ഭാഗങ്ങള്‍ ശേഖരിച്ച് ഒരു 'ജിഗ്‌സോ പസില്‍' പോലെ ദുരൂഹതയ്ക്കു പരിഹാരം കാണണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മലേഷ്യന്‍ ഗതാഗത മന്ത്രി ആന്തണി ലോകുമായും ബന്ധുക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായത്. ഇന്നും ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ് ഈ തിരോധാനം. 2016 ഡിസംബറിനും 2018 ഓഗസ്റ്റിനും ഇടയില്‍ പലപ്പോഴായാണു മത്സ്യത്തൊഴിലാളികള്‍ക്കു വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങള്‍ ലഭിച്ചത്. എംഎച്ച് 370യുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച മൂന്ന് അവശിഷ്ടങ്ങളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. 

കിട്ടിയ അവശിഷ്ടങ്ങളെല്ലാം  ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്തു നിന്നായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന മുപ്പതോളം ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അവശിഷ്ടങ്ങളില്‍ ഒന്ന് വിമാനത്തിന്റെ ചിറകില്‍ നിന്ന് അടര്‍ന്നു പോയതായിരുന്നു. വിമാനദുരന്തം സ്ഥിരീകരിക്കപ്പെട്ടതും ഈ അവശിഷ്ടങ്ങള്‍ ലഭിച്ചതിനു പിന്നാലെയായിരുന്നു ഇത്. നിര്‍ദിഷ്ട വ്യോമപാതയില്‍ നിന്നു മാറി ഏറെ ദൂരം പറന്ന് ഒടുവില്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നെന്നാണു എന്നതാണ് നിഗമനം. എന്നാല്‍ ഇതിനു പിന്നല്‍ ആരാണ് എന്ന് വരെയും ഇതുതെളിയിക്കാനായിട്ടില്ല.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement