തിരുവനന്തപുരം: കേരളത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്രവിപണി ഉറപ്പുവരുത്തുന്നതിനും വാണിജ്യമേഖലയില്‍ സംസ്ഥാനത്തിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ആവശ്യനടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനും വേണ്ടി സംസ്ഥാന വാണിജ്യ മിഷന്‍ രൂപീകൃതമായി. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസര്‍ സുശീല്‍ ഖന്നയാണ് ചെയര്‍മാന്‍. വ്യവസായം, നോര്‍ക്ക, ടൂറിസം, ധനകാര്യം (എക്സ്പെന്‍ഡിച്ചര്‍) വകുപ്പ് സെക്രട്ടറിമാര്‍, വ്യവസായത്തിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറി (CII) ചെയര്‍മാന്‍ എന്നിവര്‍ വാണിജ്യ മിഷനില്‍ അംഗങ്ങളായിരിക്കും.
വാണിജ്യ മേഖലയിൽ നിലനിൽക്കുന്ന വിവിധ സർക്കാർ സർക്കാതിര ഏജൻസികളുടെ ഏകോപനം സാധ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും വാണിജ്യമിഷന്‍ പ്രവര്‍ത്തിക്കുക. വരുമാനത്തിൽ ഏകദേശം 63 ശതമാനത്തോളം നേടിത്തരുന്ന വാണിജ്യവും സേവനവും ഉള്‍പ്പെടുന്ന ത്രിതീയ മേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
പ്രാഥമിക, ദ്വിതീയ മേഖലകളെ അപേക്ഷിച്ച് വളരെയധികം തൊഴില്‍ സാധ്യതയുള്ള ഈ മേഖലയുടെ ഇപ്പോഴത്തെ വളര്‍ച്ച വളരെ മന്ദഗതിയിലാണ്. കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ മത്സരശേഷി ഉയർത്തുന്നതോടൊപ്പം ഇവരുടെ ഉൽപന്നങ്ങൾക്ക് ദേശീയ അന്തർദേശിയ തലത്തിൽ നിർണ്ണായക സ്ഥാനം നേടിക്കൊടുക്കാനും മിഷന്റെ രൂപീകരണം വഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ വാണിജ്യ മിഷന്‍റെ കടന്നുവരവ് കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ പ്രത്യേകിച്ച് ചെറുകിട വ്യാപാര മേഖലയില്‍ പുത്തന്‍ ഉണര്‍വ് പകരാന്‍ സഹായകരമാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon