പത്തനംതിട്ട: ശബരിമല ഉത്സവം തകർക്കണം എന്നതായിരുന്നു സംഘപരിവാർ നിലപാടെന്നും ആ അജണ്ട പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത്. കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതാരാണ് ? സ്ത്രീകളെ അക്രമിച്ചതാരാണ് ? എല്ലാം സംഘപരിവാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീർത്ഥാടകർ സംതൃപ്തരായിരുന്നു. തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു. എന്നാൽ പലരും തെറ്റിദ്ധാരണ പരത്തുകയാണ് ഇപ്പോള്‍. ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സർക്കാർ നൽകി. ശബരിമലനാടിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമാണെന്നും ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പിണറായി വ്യക്തമാക്കി.

This post have 0 komentar
EmoticonEmoticon