റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അംബാനിക്കായി മോദി കളവ് നടത്തിയെന്ന് രാഹുൽ ആരോപിച്ചു. മോദി മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ തയാറാകുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണ്. പ്രധാനമന്ത്രിക്ക് ഒരിക്കൽ ഇതിൽ നിന്ന് ഓടിയൊളിക്കാനാകില്ല. എല്ലാ പുറത്തുവരുന്ന ഒരു ദിവസമുണ്ടാകുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
എന്തുകൊണ്ടാണ് 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയത്? അംബാനിക്കായി മോദി കളവ് നടത്തി. മോദി പറഞ്ഞിട്ടാണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു. റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന ഹര്‍ജികള്‍ സുപ്രീകോടതി തളളിയതിനു പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം.
ഇടപാട് സംബന്ധിച്ച സിഎജി റിപ്പോർട്ട് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) കണ്ടെന്നു സൂചിപ്പിച്ചാണ് സുപ്രീം കോടതിവിധി. എന്നാല്‍ വിധിയില്‍ പറയുംപോലെ ഇടപാടിന്റെ വിവരങ്ങള്‍ പിഎസി കണ്ടിട്ടില്ല. പിഎസിയുടെ യുടെ അധ്യക്ഷൻ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ്. ഒരുപക്ഷേ പിഎംഓ( പ്രൈംമിനിസ്റ്റർ ഓഫിസ്) റിപ്പോർട്ട് കണ്ടിരിക്കും.– രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടുതന്നെ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon