കൊച്ചി: മുനമ്പത്ത് നിന്നും ന്യൂസിലാന്റിലേക്ക് പുറപ്പെട്ടുവെന്ന് സംശയിക്കുന്ന ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിൽ പൊലീസ്. മുനമ്പത്ത് നിന്നും ഈ ബോട്ടിൽ എഴുപത് പേർ പോയതായതാണ് പൊലീസ് കരുതുന്നത്.
ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാൽ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാൽ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാൽ കോസ്റ്റ് ഗാർഡിന് പരിം ശാധന നടത്താനും കഴിയില്ല. നേവിക്ക് മാത്രമേ പിന്നീട് ഈ ബോട്ട് കണ്ടെത്താനാവൂ.
മുനമ്പത്ത് നിന്നും ഈ ബോട്ട് ഒരു കോടി 2 ലക്ഷം രൂപക്ക് വാങ്ങിയ ഒരു ഉടമയായ ശ്രീകാന്തിനെ സംബന്ധിച്ചും ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. മുനമ്പ ഹാർബറിലെ സീന എന്ന പേരിലുള്ള പമ്പിൽ നിന്നും ഈ ബോട്ടിൽ കണക്കിൽ കൂടുതൽ ഇന്ധനം അടിച്ചതായും ഭക്ഷണ വസ്തുക്കൾ ശേഖരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon