ads

banner

Friday, 25 January 2019

author photo

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം അഞ്ചാം ദിവസം. സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം ഇന്ന് നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് മാറ്റും. ബജറ്റ് സമ്മേളനത്തിനായി നിയമസഭാ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരവേദി മാറ്റാന്‍ തീരുമാനിച്ചത്.


പിരിച്ചുവിട്ട തൊഴിലാലികളെ തിരിച്ചെടുക്കുക, അല്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിയമസഭാസമ്മേളനം തുടങ്ങുന്നതിന് മുമ്പ് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം നിയമസഭക്കു മുന്നിലേക്ക് മാറ്റുമെന്ന് ജീവനക്കാരുടെ കൂട്ടായ്മ നേരത്തേ അറിയിച്ചിരുന്നു. ഇതിനിടെ പിന്‍വാതില്‍ നിയമനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പി എസ് സി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.  

അതേസമയം കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കെ എസ് ആര്‍ ടി സി ആരെയാണ് പേടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.  താല്‍കാലിക കണ്ടക്ടമാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. പ്രതിദിനം 480 പ്രതിഫലം നല്‍കി താല്‍കാലിക ജീവനക്കാരെ കെ എസ് ആര്‍ ടി സി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 

കെ എസ് ആര്‍ ടി സി മാനേജമെന്റിന്റെ നടപടി സുപ്രീംകോടതി വിധികള്‍ക്ക് എതിരാണ്. താല്‍കാലിക കണ്ടക്ടര്‍മാരെ മാറ്റി നിര്‍ത്തിയിട്ടും കെ എസ് ആര്‍ ടി സി സുഗമമായി പ്രവര്‍ത്തിക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. വലിയ വരുമാനം ഉണ്ടായെന്നും ഇനി വരുന്ന ഒഴിവുകള്‍  പി എസ് സിയെ അറിയിക്കുമെന്നും കെ എസ് ആര്‍ ടി സി മറുപടി നല്‍കി. 


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement