പാലക്കാട്: കഞ്ചിക്കോട് തീപിടുത്തം ഉണ്ടായ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് കഞ്ചിക്കോട് വ്യവസായമേഖലയിലെ ടർപ്പൻന്‍റൈൻ നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ അറുപത് ശതമാനം പൊള്ളലേറ്റ ജീവനക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
ജീവനക്കാർ ടിന്നുകളിൽ ടർപ്പൻടൈൻ നിറയ്‌ക്കുമ്പോഴാണ് തീ പടർന്ന് പിടിച്ചത്. ജീവനക്കാരിയായ അരുണയുടെ ദേഹത്തേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. മറ്റ് ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കെലും സാധിച്ചില്ല. ഗുരതരമായി പൊള്ളലേറ്റ ഇവരെ കമ്പനിയിലെ ഡ്രൈവർ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അപകട സമയത്ത് അഞ്ച് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. തീയണക്കാനുളള ശ്രമത്തിനിടെ രണ്ട് അഗ്നിശമന സേന ജീവക്കാർക്ക് ശ്വാസതടസ്സമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon