നെഗറ്റീവ് മാര്‍ക്കിംഗ് സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് സിബിഎസ്ഇയോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. നെഗറ്റീവ് മാര്‍ക്കിലൂടെ മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടൽ. വിദ്യാര്‍ത്ഥികളുടെ ബുദ്ധി വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നതാണ് നെഗറ്റീവ് മാര്‍ക്കെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2013 ല്‍ ജെഇഇ മത്സര പരീക്ഷ എഴുതിയ നെല്‍സണ്‍ പ്രാഭാകറിന്റെ പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. മത്സരപരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് കാരണം കട്ട് ഓഫ് മാര്‍ക്കില്‍ മൂന്ന് മാര്‍ക്ക് കുറവാണ് ലഭിച്ചതെന്നും അതിനാല്‍ തന്റെ അവസരം നഷ്ടപ്പെട്ടുവെന്നും നെല്‍സണ്‍ പരാതിയില്‍ പറയുന്നു.
ഫിസിക്‌സ്, മാത്തമറ്റിക്‌സ് ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നും ജെഇഇ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും നെല്‍സണ്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി പരീക്ഷ എഴുതാന്‍ അനുവദിച്ചെങ്കിലും സിബിഎസ്ഇ അനുമതി നിഷേധിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon