പുല്‍വാമ: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുത്തുന്നു. പ്രമുഖ ലോകരാജ്യങ്ങളെല്ലാം പാക്കിസ്ഥാനെ അപലപിച്ചും ഇന്ത്യയെ പിന്തുണച്ചും രംഗത്തെത്തി. പാക്കിസ്ഥാനുമായുള്ള സൗഹൃദ പദവി ഇന്ത്യ ഇന്ന് ഉപേക്ഷിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന ഇന്ത്യന്‍ വാദം ലോകശക്തികളും ശരിവെക്കുന്നത് പാക്കിസ്ഥാന് തിരിച്ചടിയായി.
ഈ പ്രതിസന്ധിയില്‍ തങ്ങള്‍ സുഹൃത്തുക്കളായ ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്ന് ഇസ്രായേല്‍ അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഇസ്രായേലി അംബാസിഡര്‍ റോൺ മൽക അറിയിച്ചു.
ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരരെ അമര്‍ച്ച ചെയ്യുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ കെന്നറ്റ് ജെസ്റ്റര്‍ അറിയിച്ചു.പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. തീവ്രവാദ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയും ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തെത്തി.
ഭൂട്ടാനും ശ്രീലങ്കയും ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടിയ്ക്ക് ഇന്ത്യ ഒരുങ്ങുകയാണ്. സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയെന്നും, ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെയ്തത് വലിയ തെറ്റെന്നും , കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുല്‍വാമ ആക്രമണത്തില്‍ 39 സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon