ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന് സുപ്രിം കോടതിയുടെ ഭാഗികമായ ആശ്വാസം. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു.ശിക്ഷാ കലാവധി പുന:പരിശോധിക്കാന്‍ ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.
2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി . ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ അവസരമുണ്ട്. പക്ഷേ വിലക്ക് കാരാണം കഴിയുന്നില്ലെന്ന് ശ്രീശാന്ത് സുപ്രിം കോടതിയിൽ വാദിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് രണ്ടു വർഷത്തെ വിലക്കാണ് മാത്രമാണ് വാതുവെപ്പ് വിവാദത്തെ തുടർന്ന് ഏർപ്പെടുത്തിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon