തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചിടത്ത് കോ-ലീ-ബി സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കള്ളമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരി പറഞ്ഞത് പച്ചക്കള്ളമാണ്. ആര്‍എസ്എസുമായി ഐക്യപ്പെട്ട ചരിത്രം സിപിഎമ്മിനാണുള്ളത്. ആര്‍എസ്എസിന്റെ പരസ്യ പിന്തുണയോടെ മത്സരിച്ചത് പിണറായി വിജയനായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പരാജയഭീതി മൂലം സിപിഎം ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്. പിണറായി വിജയനാണ് ആർഎസ്എസ്സിന്‍റെ പരസ്യ പിന്തുണയോടെ മത്സരിച്ചത്. ഇക്കാര്യങ്ങളിൽ ഒരു മുഖാമുഖം ചർച്ചയ്ക്ക് കോടിയേരി ബാലകൃഷ്ണൻ തയ്യാറുണ്ടോ എന്നും മുല്ലപ്പള്ളി വെല്ലുവിളിച്ചു.
കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കോ-ലീ-ബി സഖ്യമുണ്ടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം. ഈ മണ്ഡലങ്ങളിലെല്ലാം എൻഡിഎ ദുർബല സ്ഥാനാർത്ഥിയെ നിർത്തി യുഡിഎഫിന്‍റെ വിജയത്തിനായി ശ്രമിക്കുമെന്നും ഇതിന് പകരമായി തിരുവനന്തപുരത്ത് കോൺഗ്രസ് കുമ്മനം രാജശേഖരന് വോട്ട് മറിക്കുമെന്നും കോടിയേരി പറഞ്ഞു.
ഇടത് തരംഗം ഉറപ്പായതോടെ എൽഡിഎഫിനെ ഏതുവിധേനയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും കോടിയേരി ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon