ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക് മന്ത്രി രാജിവെച്ചു. തെഹ്രീകെ ഇൻസാഫ് പാർട്ടി സാംസ്കാരിക മന്ത്രി ഫയാസുൽ ഹസ്സൻ കോഹനാണ് രാജിവെച്ചത്. പാക് പഞ്ചാബിന്റെ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദറിന്റെ വക്താവാണ് രാജിക്കാര്യം അറിയിച്ചത്. രാജി മുഖ്യമന്ത്രി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം വാർത്താസമ്മേളനത്തിനിടെയായിരുന്നു ഫയാസുൽ കോഹന്റെ ഹിന്ദു വിരുദ്ധ പരാമർശം
. ഹിന്ദുക്കളെല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്നായിരുന്നു മന്ത്രിയുടെ വിവാദം പ്രസ്താവന. ‘ ഞങ്ങൾ മുസ്ലീംകളാണ്. ഞങ്ങളുടെ കൈയിൽ കൊടിയുണ്ട്. മൗല ആലിയയുടെ ധൈര്യത്തിന്റെ കൊടി, ഹസ്രത് ഉമ്രയുടെ വീര്യത്തിന്റെ കൊടി. നിങ്ങളുടെ കൈയിൽ അത്തരം കൊടികളൊന്നുമില്ല. ഞങ്ങളേക്കാൾ ഏഴുമടങ്ങ് നല്ലതാണെന്ന മിഥ്യാബോധത്തിൽ പ്രവർത്തിക്കരുത്. ഞങ്ങൾക്കാവുന്നത് വിഗ്രഹാരാധകരായ നിങ്ങളെ കൊണ്ട് കഴിയില്ല - എന്നായിരുന്നു ഫയാസുൽ കോഹന്റെ പരാമർശം. കോഹന്റെ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് രാജി.
ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് പഞ്ചാബ് മന്ത്രി ഫയാസുൽ കോഹനിൽ നിന്നുണ്ടായത്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഇംറാൻ ഖാെൻറ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് നയീമുൽ ഹഖും വ്യക്തമാക്കിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon