തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വന്നതോടെ കേരളത്തിലെ തീരപ്രദേശത്ത് അതീവ ജാഗ്രത. കേരളത്തിന്റെ പല തീരപ്രദേശങ്ങളിലും ശക്തമായ കടല്‍ ഭിത്തിയില്ലാത്തതിനാല്‍ ഏത് നിമിഷവും കടല്‍വെളളം വീടുകളിലേക്ക് ഇരച്ചെത്തുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ഓഖി ചുഴലിക്കാറ്റ് ഏറെ നാശം വിതച്ച ചില തീരങ്ങളില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. തിരുവനന്തപുരം വലിയതുറയില്‍ നിന്ന് 19 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ബുധനാഴ്ച മുതല്‍ തന്നെ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളും ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവരില്‍ പലരും തിരിച്ചെത്തി തുടങ്ങി. കൊല്ലം ഇരവിപുരത്ത് മാത്രം 1500ഓളം ബോട്ടുകള്‍ തിരിച്ചെത്തി. ബാക്കിയുളള ബോട്ടുകള്‍ക്കും തിരികെ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon