തിരുവനന്തപുരം: കാസര്‍ഗോട്ടെ കള്ളവോട്ട് ആരോപണം സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്ന് മുസ്ലിം ലീഗ് നേതാവ് പി കെകുഞ്ഞാലിക്കുട്ടി. ഈ വിഷയുമായി ബന്ധപ്പെട്ട് റീ പോളിംഗ് ആവശ്യപ്പെടണോയെന്ന് യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ നടപടി എടുക്കുന്നുണ്ടോയെന്ന് നോക്കും. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്ബര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഎം പഞ്ചായത്തംഗം എം.പി.സലീന, കെ.പി.സുമയ്യ, പദ്മിനി എന്നിവര്‍ രണ്ടുവട്ടം വോട്ട് ചെയ്തുവെന്നാണ് തെളിഞ്ഞത്.
കള്ളവോട്ട് ചെയ്യാന്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സഹായിച്ചതായി കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. ബൂത്ത് ഏജൻറിനെതിരേയും നടപടിയുണ്ടാകും. കള്ളവോട്ട് കണ്ടെത്തിയ ബൂത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച ഉണ്ടായി. യു.ഡി.എഫിന്റെ ഏജന്റ് ഇല്ലാത്തത് കൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥർ ഒത്താശ ചെയ്തോ എന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon