ads

banner

Saturday, 27 April 2019

author photo

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്റെയും സെക്രട്ടറിയെയും മൊഴിയെടുത്തു.
ഹിന്ദി ചാനലായ ടിവി 9 ആണ് എം.കെ രാഘവനെതിരായി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സിങ്കപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകരമാണ് നടപടി.26നാണ് മൊഴിയെടുത്തത്. രണ്ട് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും.നടക്കാവ് പോലീസ് എം.കെ രാഘവന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുള്ള നടപടി. കളക്ടറേറ്റില്‍ നടന്ന മൊഴിയെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് ലഭ്യമായ വിവരം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement