ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് റാഫേല്‍ ഇടപാടുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റാഫേല്‍ ഇടപാട് നടന്ന സമയത്തല്ല കമ്ബനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അനിൽ അംബാനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് ഫ്രഞ്ച് സർക്കാർ 143 മില്യൺ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നൽകിയെന്ന് ഫ്രഞ്ച് ദിനപ്പത്രം ലെ മോൺടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോയുമായി റഫാൽ കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ ശതകോടികളുടെ നികുതി ഇളവ് നൽകിയത്.
എന്നാല്‍ റിലയന്‍സിന്റെ പേരില്‍ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്ലാഗ് ഫ്രാന്‍സ് എന്ന പേരിലുള്ള കമ്ബനിക്ക് നികുതിയിളവ് നല്‍കിയതും റാഫേല്‍ കരാറും തമ്മില്‍ ബന്ധമില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്.
This post have 0 komentar
EmoticonEmoticon