പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗയും ശ്രീധരൻ പിള്ളയുമൊക്കെ നടത്തുന്ന ലീഗ് വിരുദ്ധ പ്രസ്താവനകളെ തള്ളി കുഞ്ഞാലികുട്ടി. ലീഗിനെതിരായ വിമർശനങ്ങൾ പുച്ഛിച്ചു തള്ളുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവാദ പ്രസ്താവനകൾ അവർക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തും. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്‍റെയുമൊന്നും സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തോട് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി, വർഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കൂട്ടിച്ചേര്‍ത്തു. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്ന് പി എസ് ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ പറഞ്ഞിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon