ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം. അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.4 ഓവറില്‍ 160ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 17.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഫ്‌ഗാനിസ്ഥാന്റെ ഏകദിന സ്കോറിനെ ടി20 യെ വെല്ലുന്ന വേഗത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്
46 പന്തില്‍ 89 റണ്‍സ് നേടിയ ഓപ്പണര്‍ ജേസണ്‍ റോയിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്. 11 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു റോയ്‌യുടെ ഇന്നിങ്‌സ്. റോയ്ക്ക് പുറമെ ജോ റൂട്ട് (29) പുറത്താവാതെ നിന്നു. ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ളണ്ടിന് നഷ്ടമായത് (22 പന്തില്‍ 39).
അതേസമയം, അഫ്‌ഗാന്റെ മിക്ക താരങ്ങളും ചെറിയ സ്കോറുകളിൽ നിറം മങ്ങി. പിടിച്ച് നിന്നത് മുഹമ്മദ് നബിയും (44 റൺസ്) ഓപ്പണര്‍ നൂര്‍ അലി സദ്രാനും (30 റൺസ്) മാത്രമാണ്. സ്ഥിരം ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദ് ഇല്ലാതെയാണ് അഫ്ഗാന്‍ കളിക്കാനിറങ്ങിയത്. ഹസ്രത്തുള്ള സസൈ (11), റഹ്മത്ത് ഷാ (3), ഹഷ്മത്തുള്ള ഷഹീദി (19), അസ്ഗര്‍ അഫ്ഗാന്‍ (10), ഗുല്‍ബാദിന്‍ നെയ്ബ് (14), നജീബുള്ള സദ്രാന്‍ (1), റാഷിദ് ഖാന്‍ (0), അഫ്താബ് ആലം (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ദ്വാളത് സദ്രാന്‍ (20) പുറത്താവാതെ നിന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon