തൃശൂർ: അത്യന്തം നാടകീയത നിറഞ്ഞ രംഗങ്ങൾക്കൊടുവിൽ വടക്കുംനാഥനെയും പൂരപ്രേമികളെയും സാക്ഷിയാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരവിളമ്പരം നടത്തി . മണികണ്ഠനാൽത്തറയിൽ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ നിന്നും നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പ് ഏറ്റുവാങ്ങി വടക്കും നാഥക്ഷേത്രത്തിലേക്ക് പ്രവേശിച്ച രാമൻ ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ പൂർത്തിയാക്കി തെക്കേ ഗോപുര നടയിലൂടെ പുറത്തേക്ക് വന്നു . കിഴൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് പൂരവിളമ്പരം ചടങ്ങുകൾ നടന്നത് . അടുത്ത 36 മണിക്കൂർ തൃശൂർ നഗരം പൂരലഹരിയിൽ ആറാടും .
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon