ഇന്ത്യന്‍ സേന യതിയുടെതെന്നു അവകാശപ്പെട്ട് ട്വീറ്റ് ചെയ്ത കാല്‍പാദത്തിന്റെ ചിത്രം കണ്ടില്ലേ? എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം കണ്ട കാല്‍പ്പാടുകള്‍ യതിയുടേതല്ലെന്നും മറിച്ച് കരടിയുടേതാണെന്നും നേപ്പാള്‍ സൈന്യം ഇന്ത്യന്‍ സൈന്യത്തോട് പറഞ്ഞു. ചര്‍ച്ചാ വിഷയമായ യതി ശരിക്കും സത്യമോ മിഥ്യയോ? ഇത്രയും ചര്‍ച്ച ചെയ്യപ്പെടാന്‍ യതി ഒരു ഭീകര ജീവിയാണോ?
നേപ്പാളിലെ കഥകളിലും മിത്തുകളിലും പരാമര്‍ശിക്കുന്ന ഭീകരരൂപിയായ മഞ്ഞുമനുഷ്യനാണ് യതി. എന്നാല്‍ അത് ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ യതി യാഥാര്‍ത്ഥ്യമാണെന്നും കണ്ടവരുണ്ടെന്നും പറഞ്ഞുപോരുന്നുമുണ്ട്. പക്ഷേ അതിനൊന്നും ഒരു തെളിവുമില്ലായിരുന്നു. 1925 ലാണ് ഹിമാലയത്തില്‍ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്. പിന്നീട് ഇതുവരെ പലതവണ പല ഹിമാലയന്‍ യാത്രക്കാരും ഈ രൂപത്തെ കണ്ടതായി റിപ്പോര്‍ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് യതി എന്ന പേരും നല്‍കി. പലരും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടു, മുടി കണ്ടു എന്നൊക്കെ പറഞ്ഞ് രംഗത്തെത്തി. എന്നാല്‍ വിശ്വസനീയമായ ഫോട്ടോകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഹിമാലയത്തിന്റെ മുകളില്‍ 12000 അടി ഉയരത്തില്‍ ജീവിക്കുന്ന നേപ്പാളി ഷെര്‍പ്പകളുടെ ഐതിഹ്യങ്ങളിലാണ് യതിയുടെ ഉത്ഭവം. ശിവ ഥകല്‍ എഴുതിയ' ഫോക്ക് ടെയില്‍സ് ഓഫ് ഷെര്‍പ്പ ആന്‍ഡ് യതി' എന്ന പുസ്തകത്തില്‍ യതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടു കഥകളുണ്ട്. അതിലൊക്കെയും ഏറെ അക്രമാസക്തമായ ഒരു സത്വത്തിന്റെ ഇമേജാണ് യതിയ്ക്ക് നല്‍കിയിട്ടുള്ളത്. മറ്റു നാടോടിക്കഥകളെപ്പോലെ യതിക്കഥകളുടെയും ലക്ഷ്യം ഒന്നു മാത്രം. മഞ്ഞുമലകളിലെ അപകടങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ പേടിപ്പിച്ച് സുരക്ഷിതരാക്കി നിര്‍ത്തുക. ' നേപ്പാളിലെ ഷെര്‍പ്പ അമ്മമാര്‍ അവരുടെ വാശിക്കാരായ കുഞ്ഞുങ്ങളെ യതി എന്ന ഭീകരസത്വത്തെപ്പറ്റിയുള്ള പൊടിപ്പും തൊങ്ങലും പിടിപ്പിച്ച കഥകള്‍ പറഞ്ഞ് ഭയപ്പെടുത്തി ഉറക്കി.
ഹിമാലയത്തിലെ എവറസ്റ്റ് അടക്കമുള്ള കൊടുമുടികളുടെ സൗന്ദര്യത്തില്‍ മനംമയങ്ങിയ പാശ്ചാത്യ പര്‍വ്വതാരോഹകരുടെ വരവോടെ ഈ നാടോടിക്കഥയ്ക്ക് പുത്തന്‍ മാനങ്ങള്‍ ചമയ്ക്കപ്പെടുകയായി. യതിയെ കണ്ടു എന്ന മട്ടിലുള്ള നിരവധി കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അതിന്റെ ദുരൂഹത ഇരട്ടിച്ചു. 1921 -ല്‍ എവറസ്റ്റ് കീഴടക്കാന്‍ വന്ന ബിബിസി പര്‍വ്വതാരോഹകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാള്‍സ് ഹൊവാഡ് ബെറി, അന്ന് ഭീമാകാരമായ ചില കാലടിപ്പാടുകള്‍ കണ്ടതായി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
അമ്പതുകളില്‍ യതിയെ അന്വേഷിച്ചുകൊണ്ട് പര്‍വ്വതാരോഹക സംഘങ്ങള്‍ പുറപ്പെട്ടു. ഹോളിവുഡ് സിനിമാതാരം ജെയിംസ് സ്റ്റുവര്‍ട്ട് എവറസ്റ്റില്‍ നിന്നും മടങ്ങിയത് യതിയുടെ വിരലും കൊണ്ടാണ്. 2011-ല്‍ സ്റ്റുവര്‍ട്ടിന്റെ ഈ കണ്ടെത്തലിന്റെ ഡിഎന്‍എ ടെസ്റ്റു നടത്തിയപ്പോള്‍ അത് ഒരു മനുഷ്യന്റെ വിരലാണ് എന്ന് തെളിഞ്ഞു. അതിനു പിന്നാലെ വീണ്ടും പുതിയ കണ്ടെത്തലുകള്‍ പലതും വന്നു. യതിയുടെ തലയോട്, യതിയുടെ എല്ലിന്‍ കഷ്ണങ്ങള്‍, തലമുടി നാരുകള്‍ അങ്ങനെയങ്ങനെ പലതും. വിശദമായ പരിശോധനകളില്‍ അവയെല്ലാം മറ്റു ജന്തുക്കളുടേതാണ് എന്നു തെളിഞ്ഞു.
ഹിമാലയന്‍ നിവാസികള്‍ യതിയെ പല പേരിട്ടാണ് വിളിക്കുന്നത്. ടിബറ്റുകാര്‍ മിഷെ എന്ന് വിളിക്കും. മനുഷ്യക്കരടി എന്നാണ് അര്‍ഥം. മിഗോയ്, ബണ്‍ മന്‍ചി, മിര്‍ക്ക, കാങ് അദ്മി എന്നിങ്ങനെയാണ് യതിയുടെ മറ്റ് വിളിപ്പേരുകള്‍.കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ഇന്നും യതി ഉണ്ട് എന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട് ഈ ലോകത്ത്. അവരില്‍ ചിലര്‍ ഇന്നും യതി എന്ന ഭീകരരൂപിയായ ഹിമക്കരടിമനുഷ്യക്കുരങ്ങിനെ തേടിക്കൊണ്ട് ഹിമാലയത്തിന്റെ കൊടുമുടികള്‍ കേറിയിറങ്ങുന്നു. നാടോടിക്കഥകളും മിത്തുകളും ഇഷ്ടപ്പെടുന്നേടത്തോളം കാലം യതി എന്ന സങ്കല്പവും ഈ ലോകത്ത് തുടരുക തന്നെ ചെയ്യും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon