ന്യൂഡൽഹി : 17–ാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനമെന്നതും 45 ദിവസം നീളുമെന്നതും അടക്കം ഒട്ടേറെ സവിശേഷതകളുണ്ട് ആദ്യ സമ്മേളനത്തിൽ . ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇന്നും നാളെയും നടക്കുക . പ്രോടെം സ്പീക്കർ വീരേന്ദ്ര കുമാർ ചടങ്ങുകൾ നിയന്ത്രിക്കും.
ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടർന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണു കരുതുന്നത്; ശേഷം മന്ത്രിസഭാംഗങ്ങൾ. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാകും എംപിമാരെ സത്യപ്രതിജ്ഞയ്ക്കു വിളിക്കുക.
ബുധനാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക . 20നു രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ‌്ട്രപതി നയപ്രഖ്യാപനം നടത്തും. തുടർന്നു നന്ദിപ്രമേയ ചർച്ച. ജൂലൈ 4നു സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കും. 5നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. 26 വരെയാണു സമ്മേളനം. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള 20 എം.പി മാരും പാർലമെന്റിലേക്ക് പുറപ്പെട്ടു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റകെട്ടായി നിൽക്കുമെന്ന് എം.പി മാർ മാധ്യമങ്ങളോട് പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon