തിരുവനന്തപുരം : സംഗീതജ്ഞൻ ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിൽ സമഗ്ര അന്വേഷണത്തിനു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സാമ്പത്തിക ഇടപാടുകൾ പ്രത്യേകം അന്വേഷിക്കാനും നിർദേശമുണ്ട്. പുതുതായി ഉയർന്ന ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും. സ്വർണക്കടത്തിന് അറസ്റ്റിലായ പ്രകാശൻ തമ്പിക്കെതിരായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും അന്വേഷിക്കും.
ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ കാരണമായോ എന്നു ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്‍റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോ– ഓര്‍ഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തതോടെയാണ് അപകടമരണത്തിനു പിന്നിലും ഇവരുണ്ടോയെന്ന സംശയം ബന്ധുക്കള്‍ക്ക് ബലപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരം ബാലഭാസ്കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന മാനേജരാണ്.
This post have 0 komentar
EmoticonEmoticon