ads

banner

Sunday, 9 June 2019

author photo

കോഴിക്കോട്: കേരളം ഭരിക്കുക പ്രധാനമന്ത്രിയുടെ ഓഫീസല്ലെന്നും മറിച്ച് കേരളത്തിലെ ജനങ്ങളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. അതോടൊപ്പം ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇടത് പക്ഷവുമായി പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ ഇത്തരം സഹകരണങ്ങള്‍ തിരിച്ച് പ്രധാനമന്ത്രിയില്‍ നിന്നോ ബിജെപിയില്‍ നിന്നോ പ്രതീക്ഷിക്കുന്നില്ലെന്നും അവരുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിനിടയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്ന് ഈങ്ങാപ്പുഴയില്‍ നടന്ന റോഡ് ഷോക്കിടെയാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. 

പ്രധാനമന്ത്രി കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്വഭാവം പ്രധാനമന്ത്രി കേരളത്തോട് കാണിക്കില്ലെന്നും സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഗണന നല്‍കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വയനാട്ടിലെ ജനതയുടെ പ്രശ്‌നങ്ങള്‍ ഇന്നലെ അറിയാനായെന്നും ഈ പ്രശ്‌നങ്ങള്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു കൊണ്ട് പരിഹരിക്കും. വ്യത്യസ്ഥ രാഷ്ട്രീയ ബോധമുള്ള ജനതയാണ് കേരളത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയക്കാരും തനിക്ക് വോട്ട് ചെയ്തു. എല്‍ഡിഎഫ് എംഎല്‍എ വന്ന് കണ്ടതില്‍ വലിയ സന്തോഷമായി. ഇടത് പക്ഷത്തെ മറ്റ് എംഎല്‍എമാരെയും കാണാനാഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. തന്നെ കാണാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച രാഹുല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയതിനും നന്ദി അറിയിച്ചു. ''എല്ലാര്‍ക്കും പിന്തുണ കിട്ടാറുണ്ടെങ്കിലും നിങ്ങളെനിക്ക് വലിയ സ്‌നേഹം നല്‍കുന്നു, ഇതൊരു വെറും പിന്തുണ മാത്രമല്ല, സ്‌നേഹമാണ്. രണ്ട് ദിവസം കൊണ്ട് അളവറ്റ സ്‌നേഹം കിട്ടി. മറുപടിയായി എന്റെ സ്‌നേഹം നല്‍കുന്നു'' - ഈങ്ങാപ്പുഴയിലെ റോഡ് ഷോയില്‍ അദ്ദേഹം വ്യക്തമാക്കി.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement