ads

banner

Sunday, 21 July 2019

author photo

തിരുവനന്തപുരം : 500 കോടിയോളം രൂപയുടെ വിറ്റുവരവിന്‍മേല്‍ നികുതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനവ്യാപകമായി 122 സ്ഥാപനങ്ങളില്‍ മാത്രം നടത്തിയ പരിശോധനയുടെ കണക്കാണിത്. സംസ്ഥാനത്ത് വന്‍തോതില്‍ നികുതിവെട്ടിപ്പുനടക്കുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.
രണ്ടുമാസത്തിനിടെ രണ്ടുതവണയായി 122 വന്‍കിട സ്ഥാപനങ്ങളിലാണ് സംസ്ഥാന ചരക്കുസേവനനികുതി വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടലുകള്‍, ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനങ്ങള്‍, വാഹനവിതരണക്കാര്‍, വര്‍ക്ക് കോണ്‍ട്രാക്ടര്‍മാര്‍, സെക്യൂരിറ്റി സര്‍വീസ് സ്ഥാപനങ്ങള്‍, കോപ്പിറൈറ്റ് സേവനദാതാക്കള്‍ എന്നീ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. ആകെ 122 വ്യാപാരസ്ഥാപനങ്ങള്‍. കണക്കുകളുടെ പ്രാഥമിക പരിശോധനയില്‍ നിന്നുതന്നെ 500 കോടിയോളം രൂപയുടെ വിറ്റുവരവിന്‍മേല്‍ നികുതിയടച്ചിട്ടില്ല എന്ന് കണ്ടെത്തി. ഫര്‍ണിച്ചര്‍ വ്യാപാരമേഖലയിലാണ് നികുതിവെട്ടിപ്പ് കൂടുതല്‍ നടക്കുന്നത്.
പ്രതിമാസ റിട്ടേണ്‍ നല്‍കാത്തവരെയും കോടികളുടെ വ്യാപാരമുണ്ടായിട്ടും നികുതിയടക്കാത്തവരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് നടത്തിയത്. ഒരിക്കല്‍ പോലും റിട്ടേണ്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ പോലും ഈ പട്ടികയിലുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement