ads

banner

Wednesday 14 August 2019

author photo

ബെംഗളൂരു: ചന്ദ്രയാന്‍- 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമാണ് ചന്ദ്രയാന്‍- 2. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്നും പുലര്‍ച്ചെ 3.30-നാണ് ഇതിനായുള്ള നിര്‍ണായകമായ ഭ്രമണപഥമുയര്‍ത്തല്‍ നടന്നതെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നു. ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ഈ പേടകം 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നതാണ്. 'ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍' എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കുന്നതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവുകയും അതോടൊപ്പം തുടര്‍ന്ന് ഈ പേടകത്തിലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതുമാണ്.

പിന്നീട് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തിച്ചതിനുശേഷമാണ് സെപ്റ്റംബര്‍ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍-2-ന്റെ ഇറക്കം ആരംഭിക്കുക. മാത്രമല്ല 'സാഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാന്‍ഡറി'ല്‍നിന്നു 'റോവര്‍' പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. കൂാതെ 3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍-2-മായി 'ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്' റോക്കറ്റ് ജൂലായ് 22-നാണ് ശ്രീഹരിക്കോട്ടയില്‍നിന്നു കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇതിനിടയില്‍ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement