തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്‌ഡിപിഐ പ്രവർത്തകൻ മുബീനിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുബീനിനെ മുഖ്യപ്രതിയാക്കിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ആക്രമണത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊലയാളി സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ മുബീൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എസ്‌ഡിപിഐ പ്രാദേശിക നേത്യത്വത്തിന്റെ അറിവോടെയായിരുന്നു കൊല നടത്തിയതെന്ന് മുബീൻ സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് ചോദ്യം ചെയ്യലിൽ മുബീൻ സമ്മതിച്ചതായി പോലീസ് അറിയിച്ചു. എസ്‌ഡിപിഐ പ്രവർത്തകനായ നസീബിനെ ആക്രമിച്ചതാണ് നൗഷാദിനെ ആക്രമിക്കാൻ കാരണമായത്. നൗഷാദിന്റെ സ്വാധീനം കാരണം എസ്‌ഡിപിഐയിൽ നിന്ന് നിരവധി യുവാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും നൗഷാദിനോടുള്ള പക കൂട്ടി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാവക്കാട് പുന്ന സെന്ററിൽ വെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദിനെ വെട്ടിക്കൊന്നത്. നൗഷാദ് ഉൾപ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ചാണ് നൗഷാദ് മരണപ്പെട്ടത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon