ads

banner

Monday, 18 November 2019

author photo

മദ്രാസ്:  മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം അടക്കം ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് മദ്രാസ് ഐഐടി. വിദ്യാര്‍ഥികള്‍ നിരാഹാരസമരം ആരംഭിച്ചു. ആരോപണ വിധേയരായ മൂന്ന് അധ്യാപകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് നല്‍കി. ഫാത്തിമയുടെ ആത്മഹത്യകുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നവരാണ് മൂവരും. ഐ.ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് ആരോപണ വിധേയരെ ചോദ്യം ചെയ്യുക. എപ്പോൾ എവിടെ വച്ചു ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഈ അധ്യാപകരോട് ഐ.ഐ.ടി. ക്യാംപസ് വിട്ടുപോകരുതെന്ന് നേരത്തെ തന്നെ പൊലീസ് നിര്‍ദേശിച്ചിരുന്നു. 

അതിനിടെ മദ്രാസ് ഐഐടി അധികൃതര്‍ അനുനയ നീക്കം തുടങ്ങി. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ പരിശോധനയ്ക്ക്  വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാര്‍ഥികളുടെ സമര നോട്ടീസിന് ഡീന്‍ നല്‍കിയ മറുപടിയില്‍ പറയുന്നു . 

വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കും. വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എന്‍. കെ പ്രേമചന്ദ്രന്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പ്രധാനമന്ത്രിയെ കാണും. ഐ.ഐ.ടിയിലെ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് എന്‍ എസ്.യു തമിഴ്നാട് ഘടകം ഇന്നു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. 2007 ല്‍ ഡല്‍ഹി എയിംസില്‍ രുപീകരിച്ച ത്രോട്ട് കമ്മിറ്റിക്കു സമാനമായ സംവിധാനം മറ്റു കേന്ദ്ര വിദ്യഭ്യാസ സ്ഥപാനങ്ങളിലും വേണമെന്നാണ് ആവശ്യം. ഇതേ ആവശ്യം  ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലും ഉന്നയിച്ചിട്ടുണ്ട്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement