ads

banner

Friday, 6 December 2019

author photo

മുംബൈ: രാജ്യത്തെ സാമ്പത്തികവളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.). നടപ്പുസാമ്പത്തികവര്‍ഷം ശരാശരി 6.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഒക്ടോബറിലെ പണ വായ്പനയത്തില്‍ ആര്‍.ബി.ഐ. പറഞ്ഞത്. ഇത് അഞ്ചുശതമാനത്തിലേക്കു താഴ്ത്തി. ഒറ്റയടിക്ക് കുറച്ചത് 1.1 ശതമാനം. 

 രണ്ടാംപാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.)വളര്‍ച്ച ആറരവര്‍ഷത്തെ താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയതിനെത്തുടര്‍ന്നാണ് നടപടി. അതേസമയം, അടിസ്ഥാന നിരക്കുകള്‍ ഇത്തവണ മാറ്റമില്ലാതെ നിലനിര്‍ത്തി. 

 ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ അഞ്ചുതവണയായി 1.35 ശതമാനത്തിന്റെ കുറവുവരുത്തിയിരുന്നു. ഇത്തവണ 0.25 ശതമാനംവരെ കുറച്ചേക്കുമെന്നാണ് കരുതിയിരുന്നത്. ഇതുവരെ വരുത്തിയ കുറവ് താഴെത്തട്ടിലേക്കെത്താന്‍ കൂടുതല്‍ സമയമെടുത്തേക്കുമെന്നാണ്  ആര്‍.ബി.ഐ. കരുതുന്നത്. ഇതും നിരക്ക് കുറയ്ക്കാതിരിക്കാന്‍ കാരണമായി. രാജ്യത്തെ പണനയസ്ഥിതി 'ഉള്‍ക്കൊള്ളാവുന്നത്' (അക്കോമഡേറ്റീവ്) എന്നതില്‍ നിലനിര്‍ത്തി. വളര്‍ച്ചനിരക്ക് തിരിച്ചുകയറുന്നതുവരെ ഇതു തുടരുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement