ads

banner

Saturday 4 January 2020

author photo

ബീഹാറില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഹിന്ദു സംഘടനാ അംഗങ്ങള്‍ ഉൾപ്പെടെ ആറു പേര്‍ അറസ്റ്റില്‍. ഫുല്‍വാരി ഷരീഫ് എന്ന പ്രദേശത്തെ ബാഗ് സ്റ്റിച്ചിങ്ങ് യൂണിറ്റിലെ ജീവനക്കാരനായ അമീര്‍ ഹന്‍സ്‌ല (18) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 

ഹിന്ദു പുത്ര സംഗതന്‍ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമാജ് സംഗതന്‍ അംഗമായ വികാസ് കുമാര്‍, ദീപക് മഹ്തോ, ഛോട്ടു മഹ്തോ, സനോജ് മഹ്തോ, ധെല്‍വ, റെയ്സ് പാസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്

ഡിസംബര്‍ 21ന് ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ഫുല്‍വാരി ഷരീഫില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ഇക്കൂട്ടത്തില്‍ അമീറും പങ്കെടുത്തിരുന്നു. തുടർന്ന് അമീറിനെ കാണാതാവുകയായിരുന്നു. 10 ദിവസങ്ങള്‍ക്കു ശേഷം അമീറിന്റെ മൃതദേഹം അഴുകിയ നിലയില്‍ പൊലീസ് കണ്ടെടുത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement