ബാഗ്ദാദ്: ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കില്‍ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അല്‍-ഷാബിന്റെ കമാന്‍ഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു.
ഹാഷദ് അല്‍-ഷാബ് വാഹനവ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ച ഒന്നോടെ വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്.
ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഇതോടെ, ഇറാക്ക് - അമേരിക്ക പോര് തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഏത് നിമിഷവും തിരിച്ചടിക്കാനുള്ള സാധ്യതിയിലാണ് ഇറാക്ക്. രാജ്യത്തുള്ള അമേരിക്കൻ പൗരന്മാരോട് തിരിച്ച് പോകാൻ ഇറാക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon